2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

മരണത്തിനു മരണമില്ലന്നോ !!

രണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ. ആരും കീഴടങ്ങേണ്ട തിക്ത യാഥാര്‍ത്ഥ്യം. മനുഷ്യന്റെ ജീവിതം സന്ദേശമാണ്. മരണവും സന്ദേശം തന്നെ.
ഓര്‍മയുടെ ഓളങ്ങളില്‍, അല്ല തിരമാലകളില്‍, അത് ചിലപ്പോള്‍ തീകാറ്റായി   അടിച്ചു വീശും. അത് നമ്മുടെ അകങ്ങളില്‍ വിങ്ങലുകള്‍ തീര്‍ക്കും.  തീ കോരിയിടും. മനസ്സിനെ കരിച്ചുകളയും, മസ്തിഷ്കത്തില്‍ മുഴക്കങ്ങള്‍  തീര്‍ക്കും.  മരണം ഒരു ഓര്‍മ കുറിപ്പാണ്, ജീവിക്കുന്നവര്‍ക്ക്.

നാം ആരെയാണ് വീഴ്ത്തുക. ആരാണ് വീഴാതിരിക്കുക. അത്രക്കും സുന്ദരമാണ് നമ്മുടെ ലോകം, അത് കൂടുതല്‍ സുന്ദരവും സുരഭിലവുമായിത്തീ രുന്നതില്‍ നമുക്ക് ദുഖവുമില്ല. ഈ വര്‍ണ്ണം വല്ലാതെ കടുത്തു പോവുന്നു. ഇവിടെ കേള്‍ക്കുന്ന വീചികള്‍ അത്യകര്‍ഷനീയം. നയന മനോഹരം ഈ കാഴ്ചകള്‍.  ത്രസിപ്പിക്കും അനുഭവലോകം. എനിക്ക് ചുറ്റും കൂട് കൂട്ടി കലപില കൂട്ടുന്ന സുഖങ്ങളെ ആര്‍ക്ക്  വേണ്ടതാവും.

എല്ലാ ആനന്ദങ്ങള്‍ക്കും അറുതി വരുന്ന മരണം, എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഞാന്‍, ഞാന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിലോ, അതോ മരണത്തെ ഗര്‍ഭം ധരിച്ചത്  ആകാശ ലോകമോ .     

 

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

സന്തുഷ്ട കുടുംബം - ഒരു തലമുറ സംവാദം

അല്ലലില്ലാത്ത, പൊട്ടലും ചീറ്റലുമില്ലാത്ത, സുഖ സുന്ദരമായ ദാമ്പത്യ -കുടുംബ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കാം. ഏവര്‍ക്കും ആവേശമുള്ള വിഷയം, ഒരു തമ്മില്‍ തമ്മില്‍ സ്റ്റൈലില്‍ സംവാദം നടത്തിയാല്‍  നമുക്ക് ആരെയൊക്കെ വിളിക്കാം. പെട്ടെന്ന് തോന്നുന്ന പേരുകള്‍ എഴുതിനോക്കാം. പൂര്‍ണ ലിസ്റ്റ് പിന്നീട് വായനക്കാര്‍ക്ക് എത്തിക്കും .

സോക്രടീസില്‍ തുടങ്ങാമോ? മാര്‍ക്സിനെ ഉള്‍പ്പെടുത്താമോ ? , ഇന്ദിര ഗാന്ധി, വാജ്പായി ,എ പി ജെ , സുകുമാര്‍ അഴീകോട്,ടീച്ചര്‍ വേണമോ എന്ന് അഴീകോട് മാഷ്  തീരുമാനിക്കട്ടെ.  വയലാര്‍ , പി , ഗൌരിയമ്മ, ടി വി തോമസ്‌. ശശിരൂര്‍ , സുനന്ദ പുഷ്കര്‍ , മനോജ്‌ കെ  ജയന്‍, ഉര്‍വശി , ശ്രീനാദ് ,ശാന്തി കൃഷ്ണ , കെ ടി മുഹമ്മദ്‌ , സീനത് , ശ്രീവിദ്യ , മുകേഷ് , സരിത , സിദ്ധീക്ക് , ആസ്ഹരുധീന്‍ ,   കാവ്യാ, വിശാല്‍,
 
ഇത്രയും തോന്നിയത് കെ ബി ഗണേഷ് കുമാറിന്റെ അഭിമുഖം മാതൃ ഭൂമി ഓണപ്പതിപ്പില്‍ വായിച്ചപ്പോഴാണ്. പുതിയ തലമുറക്ക്‌ ഒരുഗ്രന്‍ സന്ദേശം അദ്ദേഹം നല്‍കുന്നു. ഈഗോ യെ പടിപ്പുരക്ക് അപ്പുറം നിര്‍ത്തുക. കുടുംബ ജീവിതം സുന്ദരമാവും. എല്ലാം അനുഭവത്തില്‍ നിന്നുള്ള മൊഴിമുത്തുകള്‍.

ഈ ചര്‍ച്ചയുടെ മോഡറേറ്റര്‍ ഗണേഷ് കുമാര്‍ തന്നെ ആവട്ടെ.

ജീവിച്ചിരിക്കാത്ത വരെ ഫേസ് ബുക്ക്‌ വഴി കണ്ടെത്തി ചര്‍ച്ച കൊഴുപ്പിക്കട്ടെ.