2011, ഏപ്രിൽ 10, ഞായറാഴ്‌ച

ജമാ അത്ത്  വോട്ടു നല്‍കേണ്ട   മുന്നണികളെയും സ്ഥാനാര്‍ഥി കളെയും  തീരുമാനിക്കുകയും  പ്രഖ്യാപിക്കുകയും ചെയ്തു. ഓരോ വെയ്ക്തിക്കും  പാര്‍ട്ടിക്കും ആര്‍ക്കാണ്    സ്വന്തം വോട്ടു നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. അത് അവര്‍ക്ക് വകവെച്ച് കൊടുക്കുക എന്നത് മിതമായ നീതി ബോധം. അതിനോട് മറ്റു പാര്‍ട്ടികള്‍ക്കും വെക്തികള്‍ക്കും യോജിക്കാം അല്ലെങ്കില്‍    വിയോജിക്കാം. വിമര്‍ശിക്കാം സ്വന്തം അനുയായികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ഒരു ചര്‍ച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞു വന്ന വിഷയങ്ങളെ പ്രവര്‍ത്തകരുടെ ചിന്തക്കും നിരൂപണ തിന്നും വിടുകയും അവര്‍ പ്രാദേശിക രംഗത്ത് ചര്‍ച്ച ചയ്തു വേണ്ട നിര്‍ദേശങ്ങള്‍, തിരുത്തലുകള്‍  നല്‍കുകയും അങ്ങിനെ തികച്ചും ജനാധിപത്യപരമായി തീരുമാനമെടുക്കകയും ചെയ്തു കൊണ്ടാണ് ഇപ്പോള്‍ തീരുമാനം  പൊതു ജന സമക്ഷം പ്രഖ്യാപിച്ചത്. ഇത് നൂറു ശതമാനവും ശരിയായ തീരുമാനമാണെന്ന് ജമാ അതിന്നു തന്നെ അവകാശ വാദം ഉണ്ടാവില്ല. അതുണ്ടാവാന്‍ സാധ്യവുമല്ല. തികഞ്ഞ ഏക പക്ഷീയ  കക്ഷി താല്പര്യമില്ലത്തവര്‍ക്കുപോലും  തങ്ങളുടെ പാര്‍ട്ടി പോലും നൂറു ശതമാനവും ശരി എന്ന് അവകാശപ്പെടാന്‍ സമകാലിക സാഹചര്യത്തില്‍ സാധിക്കുകയുമില്ല.
      ജമാ അത്തെ ഇസ്ലാമി മുസ്ലിം  പരിസരത്ത് നിന്ന് വരുന്ന പാര്ട്ടിയായത് കൊണ്ട് തന്നെ മുസ്ലിം സംഖടനകള്‍ അതിനെ ഭൂതകണ്ണാടി വച്ച് നിരീക്ഷിക്കുകയും തങ്ങളുടെ മേലാളന്മാര്‍ക്ക് അലോസരമുണ്ടാക്കുന്ന തീരുമാനം അവരില്‍ നിന്ന് വരരുത് എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ അത്ഭുതവുമില്ല.   സമുദായ രാഷ്ട്രീയക്കാരും അവരുടെ ഉപഗ്രഹ സംഖടനകളും ജമാ അതിന്നെ പിണ്ഡം വച്ച് പടിയടച്ചത് അവര്‍ തങ്ങളുടെ അഭീഷ്ടത്തിന്നും താല്പര്യത്തിനും എതിരാണെന്ന് അറിയുന്നത് കൊണ്ടാണ് അല്ലാതെ ഭീകര വാദത്തിന്റെ വിശാല വീക്ഷണം കൊണ്ടൊന്നുമല്ല.  തെറ്റും ശരിയും തീരുമാനിക്കാനുള്ള അവകാശം  സമുദായ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്തിരുന്നുവെങ്കില്‍ ജമാ അത്തിന്നും ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് തീര്‍ച്ച.

കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പിലും ജമാ അത്ത് തീരുമാനം കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മൊത്തം കുത്തകക്കാര്‍ക്ക് ബോധ്യം വന്നിട്ടില്ല. അവരുടെ ഉപഗ്രഹ പാര്‍ട്ടികള്‍ക്കും.   ഒറ്റപ്പാലത്തും  ബേപ്പൂരിലും  വടകരയിലും അത് മനസ്സിലായിട്ടില്ല. ഇനി യും അവര്‍ക്ക് ബോധ്യം വരും എന്ന് കരുതാനും വയ്യ.   കേരളത്തിന്‍റെ പൊതു ബോധം അടിയന്തിരാവസ്ഥക്കു ശേഷം വോട്ടു  രേഖപ്പെടുത്തിയത്  കൊണ്ഗ്രസ്സിന്നായിരുന്നുഎന്ന് കരുതി അതായിരുന്നു രാജ്യ നന്മ  എന്ന് കരുതുവാന്‍ ചരിത്ര ബോധം അനുവദിക്കുന്നില്ല. 

കേരളത്തിന്‍റെ നന്മ മുന്‍ നിര്‍ത്തി പൊതുവെ അഴിമതി കുറഞ്ഞ പൊതു ജന താല്പര്യം ഏറെക്കുറെ സംരക്ഷിക്കുന്ന വിഭാഗം ഇടതു പക്ഷമാണ് എന്ന ബോധത്തില്‍ നിന്നാണ് ഈ തീരുമാനം. പ്രാദേശിക താല്പര്യങ്ങളും പാര്‍ട്ടി മുന്‍ഗനകളും മുന്നില്‍ വച്ച് ചില മണ്ഡലങ്ങളില്‍ യു ഡി എഫിന്നും വോട്ടു നല്‍കാന്‍ തീരുമാനിച്ചു .  ഏറനാട് മണ്ഡലത്തില്‍ വലതു പക്ഷതിന്നു വോട്ടു നല്‍കാന്‍ ഏതായാലും സാധിക്കുകയില്ല. ഇടതു പക്ഷ്മാവട്ടെ അവര്‍ തന്നെ രണ്ടാഭിപ്രായത്തിലാണ്. അത് കൊണ്ട് തന്നെ അവിടെ വിട്ടു നില്‍ക്കും എന്ന് മണ്ഡലത്തില്‍ നിന്നുള്ള ഒരാളായത് കൊണ്ട് തീരുമാനം പറയുന്നതിനു  മുമ്പേ എനിക്ക് തോന്നിയിരുന്നു.   ചിന്താപരമായ ഐക്യം സംഭവിച്ചു എന്ന് തന്നെ എനിക്ക് ബോധ്യം വന്നു.