2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

കാലം സാക്ഷി


രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് ചോദിച്ചാല്‍ അത് പച്ച മീനാണ്. സ്വര്‍ണ കടയില്‍ കിട്ടില്ല എന്ന് പറയുന്നവരെ മലയാളത്തില്‍ നവോര്‍ത്ഥനക്കാര്‍ എന്ന് വിളിക്കാമോ എന്ന് അറിയില്ല. മറ്റു വഴിയില്ലാത്തത് കൊണ്ട് തല്‍കാലം അങ്ങിനെ വിളിക്കാം. രാഷ്ട്രീയത്തില്‍ ചില മൂല്യ വിചാരങ്ങള്‍ ഉണ്ടാവണമെന്ന് ചില അഭിനവ നവോര്താനക്കാര്‍ക്ക്  മനസ്സില്‍ പൂതിയുണ്ട്. അത്  ഇടയ്ക്കിടെ വിക്കി വിക്കി  പറയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അക്ഷരങ്ങളില്‍ ഒതുങ്ങി കിടക്കും. എട്ടിലെ പശു പുല്ലു പോയിട്ട് പിണ്ണാക്ക്  വെള്ളം പോലും കുടിക്കില്ല. അല്ലെങ്കിലും  രാഷ്ട്രീയ ഉത്സവ നാളില്‍ സ്വന്തമെന്ന പദത്തിനു എന്തര്‍ത്ഥം   സ്വന്തം എന്ന് കരുതുന്ന വരൊക്കെ  രാഷ്ട്രീയപാര്‍ട്ടിക്കാരുടെ കീശയിലും ചുമലിലും ആണ് താമസം. അവിടെ നിന്ന് ഇറങ്ങി വരാന്‍ പറഞ്ഞാല്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നവരാന് അധികപേരും. അപ്പോള്‍ പിന്നെ രാഷ്ട്രീയ നേതാക്കളുടെ, പാര്‍ട്ടികളുടെ   വെള്ളം കോരികളും വിറകു വെട്ടികളും ആവുക. അവര്‍ക്കുവേണ്ടി    ചോറ്റു പട്ടാളമായി സ്വയം മാറുക , ചാവേറായി അങ്ങാടിയില്‍ സ്വയം പൊട്ടിത്തെറിക്കുക. അതാണ് ഇപ്പോഴത്തെ ജിഹാദ്. ‌ 

ഇതെന്താ പുകില്!  നാല് ചായയും അതില്‍ രണ്ടു വിതൌട്ടും പറയുന്ന പാവങ്ങളുടെ പിന്നാലെ പത്രക്കാരും ചാനലും രാഷ്ട്രീയ അതികായകന്മാരും. കാണാന്‍ നല്ല ചേലുണ്ട്.  സ്വന്തമായി ഒരു നയവും നിലപാട് തറയും ഉള്ളവരുടെ  അന്തസ്സ് ഒന്ന് വേറെത്തന്നെയാണ്. അവര്‍ ഏതു കൂലം കുത്തി ഒഴുക്കിലും പ്രതിരോധം തീര്‍ത്തു നില്‍ക്കും പാറക്കെട്ടുകള്‍ .  അതില്ലാത്തവര്‍ രാഷ്ട്രീയ കൊങ്ങന്‍ വെള്ളത്തില്‍ ഒലിച്ചു പോവുന്ന ചപ്പു ചവറുകള്‍.

 പാറക്കെട്ടുകള്‍ക്ക് ചരിത്രത്തില്‍ ചില നിയോഗങ്ങള്‍ ഉണ്ട്. അത് ചപ്പു ചവറുകള്‍ ക്ക് സാധ്യമാവാത്തതും. വോട്ടുകള്‍ വില്പന നടത്തില്ല. അത് ഇന്‍വെസ്റ്റ്‌ ചെയ്തു ലാഭം കാത്തിരിക്കില്ല. സ്വന്തം നിലപാടുകള്‍ ആരുടെ മുന്നിലും തുറന്നു പറയും, വോട്ടു കൊടുത്തു എന്ന് കരുതി വായ അടച്ചു പൂട്ടി മിണ്ടാതിരിക്കില്ല. നീതിക്കും ജന നന്മക്കും സന്തുലിത ജനപക്ഷ വികസനത്തിന്ന് വേണ്ടി ആരുമായും കലഹിക്കും. ഞങ്ങളെ സഹായിച്ചവരെ ഞങ്ങള്‍ സഹായിക്കും എന്ന പരസ്പര പുറം ചൊരിയല്‍ കര്‍മ്മ പരിപാടി അതിന്നു അന്യമാണ്. 

കക്ഷി രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക്‌ അത് പെട്ടെന്ന് മനസ്സിലാവില്ല. അങ്ങിനെ ഒരു പാട് വസ്തുതകള്‍ കാലം പിന്നീട് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്‌. നില്‍ക്കുന്ന തറയുടെ ചൂടും തണുപ്പും തിരിച്ചറിയുന്നവക്ക് ചരിത്രം അതിന്റെ ഖജനാവില്‍ പലതും പാത്തു വെക്കും.