2012, ജനുവരി 12, വ്യാഴാഴ്‌ച

അല്ല സാര്‍ പിറവത്തിന്നു മുമ്പ് ആ ഇമാജ്‌ തകരുമോ ?


അല്ല  സാര്‍ പിറവത്തിന്നു  മുമ്പ്  ആ  ഇമാജ്‌ തകരുമോ ?    
ലയാള ഭാഷയില്‍ അഴിമതി, സ്ത്രീ പീഡനം എന്നൊക്കെ  കേള്‍ക്കുമ്പോള്‍ നമ്മുടെ കുഞ്ഞൂഞ്ഞ്  മനസ്സിലേക്ക്  ചോദിക്കാതെ തന്നെ ഓടി ക്കിതച്ചു ഉന്തി തള്ളി ക്കേറി വന്ന് സലാം പറഞ്ഞും ചിലപ്പോള്‍  ലാല്‍ സലാം പറഞ്ഞും കസേരയില്‍ ഇരിപ്പുറപ്പിക്കുന്ന     ചില പേരുകളുണ്ട്.  ആ പേരുകള്‍ക്ക് ശേഷം എസ്കോര്‍ട്ടായി മറ്റൊരു  പേരും ഫ്രീയായി ഓര്‍ക്കാതിരിക്കില്ല. അച്ചുതാനന്ദന്റെ. ഇമേജ് എന്ന് കേള്‍ക്കുമ്പോള്‍  കോപ്രായവും  ഗൌരവവും ഒന്നര ടീ സ്പൂണ്‍  വീതം സമം ചേര്‍ത്ത,  ആനന്ദം അധികമൊന്നും കളിയാടാത്ത ആ മുഖം തന്നെ കടന്നു വരുന്നത് എന്ത് കൊണ്ടാണ്? എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ?. അട്ജ്മെന്റുകളുടെ  അഴകൊഴമ്പന്‍ രാഷ്രീയ ഭൂമികയില്‍  സ്വന്തം പാര്‍ട്ടിക്കാര്‍ക്കും എതിരാളികള്‍ക്കും ഒരു പോലെ തകര്‍ക്കേണ്ട മുല്ലപ്പെരിയാര്‍ ഡാമായി അച്ചു മാമന്‍ ഉണ്ട്. അതിന്നു ബലക്ഷയം സംഭവിക്കുന്നുണ്ടോ, സുര്‍ക്കി മിശ്രിതം നഷ്ടപ്പെടുന്നുണ്ടോ  എന്ന് ഇടയ്ക്കിടെ വിദഗ്ദ സമിതികള്‍ പരീക്ഷിച്ചു കൊണ്ടിരിക്കും.

ടുതുണിയില്ലാത്ത ലോകത്ത് നേരിയ കോണകം പോലും വലിയ അപരാധമാണ്. അങ്ങിനെയാണ്, പാവക്ക രാഷ്ട്രീയ ലോകത്ത്  മനോരമ വക കോടാനകോടികളുടെ  ഒന്നര ഏക്രയും വിമുക്ത ഭടന്‍വലിയച്ഛന്റെ മകന്റെ മകനായി പിറക്കുന്നതും. സുന്ദര ഗാനത്തിലെ അപശ്രുതിയായി അനില്‍ കുമാര രാഗവും.  ഏഴു വര്‍ഷം വരെ ജയിലില്‍ ഗോതമ്പുണ്ട തിന്നാവുന്ന കുറ്റങ്ങള്‍      കര്‍ശന വകുപ്പുകള്‍, ഇതാ ഒരു കേരള  എ രാജയായി, കല്‍മാഡിയായി, ബാലകൃഷ്ണ പിള്ളയായി, കനി മൊഴിയായി  പുന്നപ്ര വീര പുത്രന്‍  മാറും. ഇനി ഒരു സ്ത്രീ പീഡന കേസും കൂടിയായാല്‍ നമ്മുടെ സാഹിബിന്നും   സമാധാനമാവും.             

ലോകാവസാനത്തിന്റെ ഭീകരതയെ കുറിച്ച് അതി ഗംഭീരമായി ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോള്‍ അതില്‍ മുഴുകിയിരിക്കുന്ന വിദ്യാര്‍ഥി ഇടക്ക് കയറി ഉസ്താദിനോട് ആകാംക്ഷ പൂര്‍വ്വം  ചോദിച്ചുവെത്രേ, ''അല്ല ഉസ്താദ് ! അന്ന് മദ്രസക്ക് ലീവായിരിക്കില്ലേ'' എന്ന് . മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ മുപ്പത്തഞ്ചു ലക്ഷം ജനങ്ങളുടെ  ജീവന്‍ അപകടത്തിലാവുമെന്നു കേള്‍ക്കുമ്പോള്‍ എങ്ങിനെയെങ്കിലും അതൊന്നു തകര്‍ന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരും കേരളീയരില്‍ ഉണ്ടാവും. അല്ല  സാര്‍ പിറവത്തിന്നു  മുമ്പ്  എങ്ങിനെയെങ്കിലും ആ  ഇമാജ്‌ തകരുമോ ?         



     
            

2011, ജൂലൈ 6, ബുധനാഴ്‌ച

ആയിരം കോഴിക്കൊരു കാട

ലീഗുകാര്‍ സംസ്ഥാന സമിതി ചേര്‍ന്നു ഇതേത് കാലം എന്ന് ചോദിച്ചാല്‍             ആ വാര്‍ഡിലെ  കോഴികളുടെ കഷ്ട കാലം എന്ന് ദോഷൈക ദൃക്കുകള്‍ പണ്ട് പറയും. ഇപ്പോള്‍ കാലം മാറി കഥ കുറച്ചു കാലമായി  മലയാള  സിനിമയില്‍ പോലും മാറുന്നില്ല . സി ബി  ഐ  ഡയറി കുറിപ്പ് ,    രതി നിര്‍വേദം , അവളുടെ രാവുകള്‍ അങ്ങിനെ   രണ്ടാം  ഭാഗം വരും,  രണ്ടാം ഭാഗം വിജയിച്ചാല്‍ മൂന്നാം ഭാഗം, അതാണ്‌ പ്രൊഫഷനലിസം, കുറച്ചു കാലമായി ലീഗ് പ്രോഫഷനലിസത്തെ ഇരട്ട പെറ്റു കൊണ്ടിരിക്കുന്നു.  

ആദം    മലയെ  തേടി പോവുക ഇല്ല എങ്കില്‍ മല ആദാമിനെ തിരഞ്ഞു പോവുക,  അല്ല പിന്നെ. കാലം മാറിയത് നാം തിരിച്ചറിയണം,  വേണെമെങ്കില്‍ പാണക്കാട്ടു നിന്ന് കോട്ടയത്തേക്ക് ഒരു ഇരുപതു വരി പാതയോ നന്നേ ചുരുങ്ങിയത് നമ്മുടെ മന്ത്രി  മുറാദ് പോലെ ഒരു അഞ്ചു വരി പാതയോ ഉണ്ടാക്കാന്‍   ഇബ്രാഹിം കുഞ്ഞിനെ ഏല്‍പ്പിക്കട്ടെ.

കോടാലിയെ കോടാലി എന്ന് വിളിക്കണം,  കോണ്ഗ്രസ്സില്‍ ഗ്രൂപുണ്ടായാല്‍ (?) അതിനെ ഗ്രൂപ്പ് എന്ന് തന്നെ വിളിക്കണം, അത്   തൊഴിലാളി വിപ്ലവ പാര്ട്ടിയിലാനെങ്കില്‍ വിഭാഗീയത എന്ന് പേരിടാം അത് പോരിശയാക്കപ്പെട്ട  മുത്ത്‌ മുസ്ലിം ലീഗില്‍ ആണെങ്കില്‍ അങ്ങിനെ വിളിച്ചാല്‍          കുരുത്ത കേടു      പറ്റും    നമുക്ക്     അതിനെ    പ്രൊഫഷനലിസം   എന്ന് ഖല്‍ബില്‍  ഉറപ്പിച്ചു   നാവു     കൊണ്ട്  വെളിവാക്കി മൊഴിയാം.  

ആധുനിക ലോകത്ത് കളക്ടീവ് ലീഡര്‍ ഷിപ്‌ എന്നാണ് അതിനു പറയുക, ശത്രുക്കള്‍     ഇതിനെ     വീതം    വെപ്പ്  എന്ന് വിളിക്കുന്നതില്‍ അതിശയമില്ല. അവര്‍ക്ക് ലീഗിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. ലീഗിനെ പ്രകോപിപ്പി ച്ചാല്‍ രണ്ടല്ല അടുത്ത പ്രാവശ്യം മൂന്നു ജനറല്‍ സിക്രട്ടറിമാരെ നിയമിക്കും (കുഞ്ഞാപ്പയില്ലെങ്കില്‍) കുഞ്ഞാപ്പയുണ്ടെങ്കില്‍ അത് മതി,     ആയിരം കോഴിക്കൊരു കാട.             


  




               

2011, ജൂൺ 22, ബുധനാഴ്‌ച

അഞ്ചിന്റെ പൊല്ലാപ്പ്

ഒറ്റ അക്കങ്ങള്‍ക്ക് നല്ല ഭാഗ്യമാണ്, ഏഴു , പതിമൂന്ന്, പതിനേഴ്‌, ഇപ്രാവശ്യം ഇരുപതു കിട്ടിയപ്പോള്‍ ഒറ്റയല്ലെങ്കിലും മഹാ ലക്ഷമിയാനെന്നു കരുതി സന്തോഷിച്ചു. മന്ത്രിമാര്‍ നാല് മതി, ഇരട്ട സംഖ്യ, ഇരട്ടക്കും വേണ്ടേ  ഒരു ജീവിതം, അതിനിടയില്‍ വീണ്ടും ഒറ്റ സംഖ്യ ക്കാണ് മഹാ ബര്‍ക്കത്ത് എന്ന് ആരോ പറഞ്ഞു, ഏതോ കുഴിയില്‍ നിന്നാണ് അശരീരി, അങ്ങിനെ  അഞ്ചു   പത്രക്കാരെ വിളിച്ചു പ്രഖ്യാപിച്ചു  നമ്മക്ക് അഞ്ചു മന്ത്രിമാര്‍, ഒരു കയ്യില്‍ അഞ്ചു വിരലുകള്‍ എത്ര സുന്ദരം, ആറാം വിരല്‍ അധികം തന്നെ, പഞ്ചതന്ത്ര കഥകള്‍ എത്ര ആസ്വാദ്യകരം, അതിലേറെ ഗുണകരം, പഞ്ചാപാണ്ഡവര്‍ , പാഞ്ചാലി പുരാണ ഇതിഹാസ കഥാപാത്രങ്ങള്‍,  കുഞ്ചിയമ്മക്ക് അഞ്ചു മക്കളായിരുന്നു എന്ന് പദ്യ ശകലം, ഏതു മന്ത്രിക്കും ഭരണ ജീവിതം അഞ്ചു കൊല്ലം.  ഇനി സമുദായത്തിലേക്ക് വന്നാലോ അതിലേറെ മഹാ അത്ഭുതം, ഇസ്ലാം നിലനില്കുന്ന അഞ്ചു സ്തംഭം,  അഞ്ചു നേരത്തെ നമസ്കാരം.  ഈ മാന്ത്രിക സംഖ്യ തേടി പാണകാട് പുതുപള്ളിയിലേക്ക് ‌ പോയി പുതു പള്ളി  പാണക്കാട് വന്നു. കാടെവിടെ മക്കളെ എന്ന് അയ്യപ്പ പണിക്കര്‍, അന്ജെവിടെ മക്കളെ എന്ന് പൊതുജനം. ഈയിടെയായി ഈ സംഖ്യ ഉറക്കത്തിലും ഉണര്ച്ചയിലും രുദ്ര  ഭാവം പൂണ്ടു   ചിലരുടെ കൊക്കിന്നു പിടിക്കുന്നുവത്രേ .  പണ്ട് രാകി പറന്ന പരുന്തിന്റെ പിന്നാലെ  പോയ മന്ത്രിയുണ്ടല്ലോ അതെ പോലെ ഗണിത ശാസ്ത്രത്തില്‍ നിന്നും  അഞ്ചിനെ പിന്‍വലിക്കാന്‍ അപേക്ഷ വന്നാല്‍ വിദ്യാഭ്യാസ മന്തിക്ക് എന്‍ ഓ സി കൊടുക്കാം.  അങ്ങിനെ തീരട്ടെ ഈ അഞ്ചിന്റെ പൊല്ലാപ്പ്.                             

2011, ജൂൺ 14, ചൊവ്വാഴ്ച

നിലവിളി

 

ധൃതിയില്‍ നടന്നു പോരുമ്പോള്‍  

ഭൂമി ഉറക്കെ ചോദിച്ചു , 

ആരാണ് എന്‍റെ മണ്ണ് കവര്‍ന്നെടുത്തത്?
 
ഞാന്‍ തിരിഞ്ഞു നോക്കിയില്ല.
 
പുഴ കണ്ണീര്‍ വാര്‍ത്തു കരഞ്ഞു ആരാണ് 

എന്‍റെ നെഞ്ചിലെ മണല്‍ കോരിയെടുത്തത് ?‌  

ഞാന്‍ നിസംഗനായി നീങ്ങി 
 
ആരാണ് എന്‍റെ മരങ്ങള്‍ വെട്ടിയെടുത്ത് വില്പന നടത്തിയത് 

കാട് നിലവിളിച്ചു 

ഈ ചോദ്യവും  എന്നെ അലോസരപ്പെടുത്തിയില്ല

കാരണം അതിന്നുത്തരവാദി യും ഞാനായിരുന്നു.  

വീട്ടിലെ കോലായിലെത്തി യപ്പോള്‍

മകളുടെ നിലവിളി ആരാണ് എന്‍റെ ചാരിത്ര്യം കവന്നെടുത്തത് ?







   

2011, ഏപ്രിൽ 20, ബുധനാഴ്‌ച

ചെന്നിത്തല അറിയാന്‍ ടി ഓ ബാവ

 ചെന്നിത്തല അറിയാന്‍ ടി ഓ ബാവ 

സ്നേഹപൂര്‍വ്വം ചെന്നിത്തല അറിയാന്‍ ടി ഓ ബാവ എഴുത്ത്, ഓര്‍മ്മയുണ്ടോ ഈ പേര് , ഓര്‍ക്കാന്‍ വഴിയില്ല, താങ്കള്‍ ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ , അതിനിടെ കസേര വിട്ടു മത്സരിച്ചു എന്നും കേട്ടു, ഇപ്പോള്‍ തലേകുന്നില്‍ ബഷീറിനെ അവിടെ 'അഭിനയിപ്പി'ക്കുന്നു അല്ലെ, ഉം നടക്കട്ടെ ഹസ്സനേയും സിധീഖിനെയും വെട്ടി നിരത്തി ഉറുമിയും കൊണ്ട് വെകിളി പിടിച്ചു നടക്കുകയാണെന്ന് അറിഞ്ഞു, ചരിത്രം ഒരു ചുറ്റു കോണി തന്നെ,  ചാലപ്പുറം ആവര്‍ത്തിക്കുന്നു.   ന്യൂ ന പക്ഷ  കോണ്‍ഗ്രസ് കാര്‍ ഗതികെട്ടപ്പോള്‍ സങ്കടം പറയാന്‍ വിളിച്ചിരുന്നു  .  അത് പോവട്ടെ  ഞാനും ആ കസേരയില്‍ ഇരുന്നിട്ടുണ്ട് , സംശയം ഉണ്ടെങ്കില്‍ നമ്മുടെ സൈറ്റ് നോക്കുക. 

പിന്നെ  ആ ഷാനവാസ് ജമാ അത്തുകാരുടെ കാരുടെ ഓഫീസില്‍ കയറി എന്ന് പറഞ്ഞു വല്ലാത്ത പുകിലായി അല്ലെ ? രമേശ്‌ അവരുമായി മുമ്പ് ചര്‍ച്ചക്ക് പോയി എന്നും കേട്ടു, അതിലൊന്നും ബേജാര് വേണ്ടാട്ടോ. നമ്മുടെ രാഷ്ട്ര പിതാവ് സാക്ഷാല്‍  മഹാത്മാ ഗാന്ധി പോയി അവരുടെ സദസ്സില്‍ ഇരുന്നിട്ടുണ്ട്, വിമര്‍ശനം വന്നപ്പോള്‍ ഇനി വിളിച്ചാല്‍ നടന്നു പോവും എന്നും  എഴുതിയിട്ടുണ്ട്. രാജാവിനെക്കാള്‍ വലിയ രാജ ഭക്തിയോ അഥവാ ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌. 

അത് പോട്ടെ , ഞാന്‍ അവരുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍റെ ഓര്മ ശരിയാണെങ്കില്‍ ൧൯൮൩ ഫെബ്രുവരി യില്‍ മലപ്പുറത്ത്‌ നടന്ന സമ്മേളനത്തില്‍. മാത്രമോ അടിയന്തിരാവസ്ഥയില്‍ അവരെ നിരോധിക്കാന്‍ നമ്മുടെ ഇന്ദിരാജി  തീരുമാനമെടുത്തപ്പോള്‍ അതിന്നെ എ  ഐ സി സി യില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അന്ന് രമേശ്‌  നിക്കറിട്ടു വട്ടുരുട്ടി നടക്കുന്ന കാലമായിരിക്കും .  ഇന്ദിര എന്ന ഉരുക്ക് വനിതയോട് ഞാന്‍ പറഞ്ഞ   വാക്കുകള്‍ ഇപ്പോഴും ഓര്‍മയുണ്ട്, നിങ്ങള്‍ക്ക് കുരുനരിയെയും ആട്ടിന്‍ കുട്ടിയേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല  എന്ന്.

NB : മുസ്തഫക്കും ആര്യാടന്‍ മുഹമ്മദിന്നും ഈ കത്ത് വായിക്കാന്‍ കൊടുക്കരുത്.         

നിറുത്തുന്നു, തിരക്കിലായിരിക്കും പെരുന്നയില്‍ നിന്ന് പോന്നാല്‍ മറുപടി  എഴുതണം  ജയ് ഹിന്ദ്‌   



       

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

വെല്‍ഫയര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഗാന്ധിജി


പ്രിയ മുള്ളവരെ  ഞാന്‍ അവിടെ  നിന്ന് സ്വര്‍ഗത്തില്‍ എത്തിയിട്ട് എത്ര വര്‍ഷമായി എന്ന് നിങ്ങള്‍ക്കറിയാം. കാരണം ഇന്ത്യക്കാര്‍ക്ക്  എല്ലാം ആഘോഷമല്ലെ ? .   എന്‍റെ നെഞ്ചിന്നു നേരെ കാഞ്ചി വലിച്ചവരടക്കം എന്നെ പുകഴ്ത്തുന്നതും ദൂരെ നിന്ന് കേള്‍ക്കുന്നുണ്ട്. എന്നാലും എന്‍റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍, ഞാന്‍ ഏറ്റെടുത്ത സമരങ്ങള്‍ക്ക് നിറം പകരാന്‍ അവിടെ ആര്‍ക്കും താല്‍പര്യമില്ലെന്ന്   തോന്നി തുടങ്ങിയിട്ട് കുറേയായി .  ജന നേതാക്കള്‍, മന്ത്രിമാര്‍  എല്ലാം എന്‍റെ ഫോട്ടോ ചുമരില്‍ തൂക്കി അതിന്നു താഴെ കസേരയിലിരുന്നു  അപമാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ട്. എന്‍റെ സെക്കന്റ്‌ ക്ലാസ്  ഇന്ന്  കന്നുകാലി ബോഗിയാണല്ലോ.   

അഴിമതിക്കെതിരെ നല്ല ചുവടു വെപ്പ്  നടത്തിയ അന്ന ഹസ്സാരെയേ ദൂരെ നിന്ന് കണ്ണ് നിറയെ കണ്ടു. ഒരു പിടി ചുവന്ന പൂക്കള്‍  ഈ ദുര്‍ബല കരം കൊണ്ട് എറിഞ്ഞു കൊടുത്തു എന്‍റെ മനസ്സ്  നിറഞ്ഞു. അവിടെ വന്നു പോവുന്ന ബഹുജനത്തെ  അനുഭവിച്ചു. ഇല്ല നന്മയുടെ വെളിച്ചം കെട്ടുപോയിട്ടില്ല.

തിരിച്ചു പോരാന്‍ നില്‍ക്കുമ്പോള്‍ അറിഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നു എന്ന്. ഞാന്‍ പഴയ  ഓര്‍മ്മകള്‍ ചികയാന്‍ തുടങ്ങി. പ്രകാശം പരത്തുന്ന നല്ല ഓര്‍മ്മകള്‍,

1947 ഏപ്രില്‍ 25 ,26 തിയതികളില്‍   ഒരു ചൂടുള്ള പകലിന്‍റെ അവസാനത്തില്‍  പാട്ന യില്‍ നടന്ന ജമാ അത്ത് സമ്മേളനത്തില്‍ ഒരു ശ്രോതാവായി എത്തിയത്.  അവരുടെ പ്രസംഗങ്ങള്‍ കേട്ടത്, പിറ്റേന്ന് പത്രത്തില്‍ ഞാന്‍ തന്നെ കൊടുത്ത പ്രസ്താവന. എല്ലാം ഇന്നലെ നടന്നതുപോലെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. 
       
''അത് സാധുക്കളുടെ സമ്മേളനമായിരുന്നു, ഭിക്ഷയെടുക്കുന്ന സാധുക്കളല്ല,നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ച നീചത്വം തുടച്ചു നീക്കുകയും ചെയ്യുന്ന സാധുക്കള്‍. അവരുടെ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ എനിക്ക് തെല്ലും ഖേദമില്ല, അവര്‍ എന്നെ ക്ഷണിച്ചാല്‍ കാല്‍ നടയായിട്ടെങ്കിലും ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കും.തീര്‍ച്ച. ''

അവര്‍ മുന്‍കയ്യെടുത്തു ഒരു രാഷ്ട്രീയ പാര്‍ട്ടി, നന്നാവും നാടിന്നു ഉപകാരപ്പെടും, ജനത്തിന്‍റെ പക്ഷത്ത് നിന്ന് ഒരിടപെടല്‍ ആവശ്യമാണ്. അത് എന്‍റെ നാട് ആഗ്രഹിക്കുന്നുണ്ട്. എന്‍റെ നിറ സാന്നിധ്യം ഒരു നിഴല്‍ പോലെ നിങ്ങള്‍ക്ക് അവിടെ കാണാം.           
                   

2011, ഏപ്രിൽ 10, ഞായറാഴ്‌ച

ജമാ അത്ത്  വോട്ടു നല്‍കേണ്ട   മുന്നണികളെയും സ്ഥാനാര്‍ഥി കളെയും  തീരുമാനിക്കുകയും  പ്രഖ്യാപിക്കുകയും ചെയ്തു. ഓരോ വെയ്ക്തിക്കും  പാര്‍ട്ടിക്കും ആര്‍ക്കാണ്    സ്വന്തം വോട്ടു നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. അത് അവര്‍ക്ക് വകവെച്ച് കൊടുക്കുക എന്നത് മിതമായ നീതി ബോധം. അതിനോട് മറ്റു പാര്‍ട്ടികള്‍ക്കും വെക്തികള്‍ക്കും യോജിക്കാം അല്ലെങ്കില്‍    വിയോജിക്കാം. വിമര്‍ശിക്കാം സ്വന്തം അനുയായികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ഒരു ചര്‍ച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞു വന്ന വിഷയങ്ങളെ പ്രവര്‍ത്തകരുടെ ചിന്തക്കും നിരൂപണ തിന്നും വിടുകയും അവര്‍ പ്രാദേശിക രംഗത്ത് ചര്‍ച്ച ചയ്തു വേണ്ട നിര്‍ദേശങ്ങള്‍, തിരുത്തലുകള്‍  നല്‍കുകയും അങ്ങിനെ തികച്ചും ജനാധിപത്യപരമായി തീരുമാനമെടുക്കകയും ചെയ്തു കൊണ്ടാണ് ഇപ്പോള്‍ തീരുമാനം  പൊതു ജന സമക്ഷം പ്രഖ്യാപിച്ചത്. ഇത് നൂറു ശതമാനവും ശരിയായ തീരുമാനമാണെന്ന് ജമാ അതിന്നു തന്നെ അവകാശ വാദം ഉണ്ടാവില്ല. അതുണ്ടാവാന്‍ സാധ്യവുമല്ല. തികഞ്ഞ ഏക പക്ഷീയ  കക്ഷി താല്പര്യമില്ലത്തവര്‍ക്കുപോലും  തങ്ങളുടെ പാര്‍ട്ടി പോലും നൂറു ശതമാനവും ശരി എന്ന് അവകാശപ്പെടാന്‍ സമകാലിക സാഹചര്യത്തില്‍ സാധിക്കുകയുമില്ല.
      ജമാ അത്തെ ഇസ്ലാമി മുസ്ലിം  പരിസരത്ത് നിന്ന് വരുന്ന പാര്ട്ടിയായത് കൊണ്ട് തന്നെ മുസ്ലിം സംഖടനകള്‍ അതിനെ ഭൂതകണ്ണാടി വച്ച് നിരീക്ഷിക്കുകയും തങ്ങളുടെ മേലാളന്മാര്‍ക്ക് അലോസരമുണ്ടാക്കുന്ന തീരുമാനം അവരില്‍ നിന്ന് വരരുത് എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ അത്ഭുതവുമില്ല.   സമുദായ രാഷ്ട്രീയക്കാരും അവരുടെ ഉപഗ്രഹ സംഖടനകളും ജമാ അതിന്നെ പിണ്ഡം വച്ച് പടിയടച്ചത് അവര്‍ തങ്ങളുടെ അഭീഷ്ടത്തിന്നും താല്പര്യത്തിനും എതിരാണെന്ന് അറിയുന്നത് കൊണ്ടാണ് അല്ലാതെ ഭീകര വാദത്തിന്റെ വിശാല വീക്ഷണം കൊണ്ടൊന്നുമല്ല.  തെറ്റും ശരിയും തീരുമാനിക്കാനുള്ള അവകാശം  സമുദായ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്തിരുന്നുവെങ്കില്‍ ജമാ അത്തിന്നും ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് തീര്‍ച്ച.

കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പിലും ജമാ അത്ത് തീരുമാനം കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മൊത്തം കുത്തകക്കാര്‍ക്ക് ബോധ്യം വന്നിട്ടില്ല. അവരുടെ ഉപഗ്രഹ പാര്‍ട്ടികള്‍ക്കും.   ഒറ്റപ്പാലത്തും  ബേപ്പൂരിലും  വടകരയിലും അത് മനസ്സിലായിട്ടില്ല. ഇനി യും അവര്‍ക്ക് ബോധ്യം വരും എന്ന് കരുതാനും വയ്യ.   കേരളത്തിന്‍റെ പൊതു ബോധം അടിയന്തിരാവസ്ഥക്കു ശേഷം വോട്ടു  രേഖപ്പെടുത്തിയത്  കൊണ്ഗ്രസ്സിന്നായിരുന്നുഎന്ന് കരുതി അതായിരുന്നു രാജ്യ നന്മ  എന്ന് കരുതുവാന്‍ ചരിത്ര ബോധം അനുവദിക്കുന്നില്ല. 

കേരളത്തിന്‍റെ നന്മ മുന്‍ നിര്‍ത്തി പൊതുവെ അഴിമതി കുറഞ്ഞ പൊതു ജന താല്പര്യം ഏറെക്കുറെ സംരക്ഷിക്കുന്ന വിഭാഗം ഇടതു പക്ഷമാണ് എന്ന ബോധത്തില്‍ നിന്നാണ് ഈ തീരുമാനം. പ്രാദേശിക താല്പര്യങ്ങളും പാര്‍ട്ടി മുന്‍ഗനകളും മുന്നില്‍ വച്ച് ചില മണ്ഡലങ്ങളില്‍ യു ഡി എഫിന്നും വോട്ടു നല്‍കാന്‍ തീരുമാനിച്ചു .  ഏറനാട് മണ്ഡലത്തില്‍ വലതു പക്ഷതിന്നു വോട്ടു നല്‍കാന്‍ ഏതായാലും സാധിക്കുകയില്ല. ഇടതു പക്ഷ്മാവട്ടെ അവര്‍ തന്നെ രണ്ടാഭിപ്രായത്തിലാണ്. അത് കൊണ്ട് തന്നെ അവിടെ വിട്ടു നില്‍ക്കും എന്ന് മണ്ഡലത്തില്‍ നിന്നുള്ള ഒരാളായത് കൊണ്ട് തീരുമാനം പറയുന്നതിനു  മുമ്പേ എനിക്ക് തോന്നിയിരുന്നു.   ചിന്താപരമായ ഐക്യം സംഭവിച്ചു എന്ന് തന്നെ എനിക്ക് ബോധ്യം വന്നു.