2011, ഏപ്രിൽ 20, ബുധനാഴ്‌ച

ചെന്നിത്തല അറിയാന്‍ ടി ഓ ബാവ

 ചെന്നിത്തല അറിയാന്‍ ടി ഓ ബാവ 

സ്നേഹപൂര്‍വ്വം ചെന്നിത്തല അറിയാന്‍ ടി ഓ ബാവ എഴുത്ത്, ഓര്‍മ്മയുണ്ടോ ഈ പേര് , ഓര്‍ക്കാന്‍ വഴിയില്ല, താങ്കള്‍ ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ , അതിനിടെ കസേര വിട്ടു മത്സരിച്ചു എന്നും കേട്ടു, ഇപ്പോള്‍ തലേകുന്നില്‍ ബഷീറിനെ അവിടെ 'അഭിനയിപ്പി'ക്കുന്നു അല്ലെ, ഉം നടക്കട്ടെ ഹസ്സനേയും സിധീഖിനെയും വെട്ടി നിരത്തി ഉറുമിയും കൊണ്ട് വെകിളി പിടിച്ചു നടക്കുകയാണെന്ന് അറിഞ്ഞു, ചരിത്രം ഒരു ചുറ്റു കോണി തന്നെ,  ചാലപ്പുറം ആവര്‍ത്തിക്കുന്നു.   ന്യൂ ന പക്ഷ  കോണ്‍ഗ്രസ് കാര്‍ ഗതികെട്ടപ്പോള്‍ സങ്കടം പറയാന്‍ വിളിച്ചിരുന്നു  .  അത് പോവട്ടെ  ഞാനും ആ കസേരയില്‍ ഇരുന്നിട്ടുണ്ട് , സംശയം ഉണ്ടെങ്കില്‍ നമ്മുടെ സൈറ്റ് നോക്കുക. 

പിന്നെ  ആ ഷാനവാസ് ജമാ അത്തുകാരുടെ കാരുടെ ഓഫീസില്‍ കയറി എന്ന് പറഞ്ഞു വല്ലാത്ത പുകിലായി അല്ലെ ? രമേശ്‌ അവരുമായി മുമ്പ് ചര്‍ച്ചക്ക് പോയി എന്നും കേട്ടു, അതിലൊന്നും ബേജാര് വേണ്ടാട്ടോ. നമ്മുടെ രാഷ്ട്ര പിതാവ് സാക്ഷാല്‍  മഹാത്മാ ഗാന്ധി പോയി അവരുടെ സദസ്സില്‍ ഇരുന്നിട്ടുണ്ട്, വിമര്‍ശനം വന്നപ്പോള്‍ ഇനി വിളിച്ചാല്‍ നടന്നു പോവും എന്നും  എഴുതിയിട്ടുണ്ട്. രാജാവിനെക്കാള്‍ വലിയ രാജ ഭക്തിയോ അഥവാ ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌. 

അത് പോട്ടെ , ഞാന്‍ അവരുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍റെ ഓര്മ ശരിയാണെങ്കില്‍ ൧൯൮൩ ഫെബ്രുവരി യില്‍ മലപ്പുറത്ത്‌ നടന്ന സമ്മേളനത്തില്‍. മാത്രമോ അടിയന്തിരാവസ്ഥയില്‍ അവരെ നിരോധിക്കാന്‍ നമ്മുടെ ഇന്ദിരാജി  തീരുമാനമെടുത്തപ്പോള്‍ അതിന്നെ എ  ഐ സി സി യില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അന്ന് രമേശ്‌  നിക്കറിട്ടു വട്ടുരുട്ടി നടക്കുന്ന കാലമായിരിക്കും .  ഇന്ദിര എന്ന ഉരുക്ക് വനിതയോട് ഞാന്‍ പറഞ്ഞ   വാക്കുകള്‍ ഇപ്പോഴും ഓര്‍മയുണ്ട്, നിങ്ങള്‍ക്ക് കുരുനരിയെയും ആട്ടിന്‍ കുട്ടിയേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല  എന്ന്.

NB : മുസ്തഫക്കും ആര്യാടന്‍ മുഹമ്മദിന്നും ഈ കത്ത് വായിക്കാന്‍ കൊടുക്കരുത്.         

നിറുത്തുന്നു, തിരക്കിലായിരിക്കും പെരുന്നയില്‍ നിന്ന് പോന്നാല്‍ മറുപടി  എഴുതണം  ജയ് ഹിന്ദ്‌   



       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ