2011, ഏപ്രിൽ 19, ചൊവ്വാഴ്ച

വെല്‍ഫയര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഗാന്ധിജി


പ്രിയ മുള്ളവരെ  ഞാന്‍ അവിടെ  നിന്ന് സ്വര്‍ഗത്തില്‍ എത്തിയിട്ട് എത്ര വര്‍ഷമായി എന്ന് നിങ്ങള്‍ക്കറിയാം. കാരണം ഇന്ത്യക്കാര്‍ക്ക്  എല്ലാം ആഘോഷമല്ലെ ? .   എന്‍റെ നെഞ്ചിന്നു നേരെ കാഞ്ചി വലിച്ചവരടക്കം എന്നെ പുകഴ്ത്തുന്നതും ദൂരെ നിന്ന് കേള്‍ക്കുന്നുണ്ട്. എന്നാലും എന്‍റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍, ഞാന്‍ ഏറ്റെടുത്ത സമരങ്ങള്‍ക്ക് നിറം പകരാന്‍ അവിടെ ആര്‍ക്കും താല്‍പര്യമില്ലെന്ന്   തോന്നി തുടങ്ങിയിട്ട് കുറേയായി .  ജന നേതാക്കള്‍, മന്ത്രിമാര്‍  എല്ലാം എന്‍റെ ഫോട്ടോ ചുമരില്‍ തൂക്കി അതിന്നു താഴെ കസേരയിലിരുന്നു  അപമാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ട്. എന്‍റെ സെക്കന്റ്‌ ക്ലാസ്  ഇന്ന്  കന്നുകാലി ബോഗിയാണല്ലോ.   

അഴിമതിക്കെതിരെ നല്ല ചുവടു വെപ്പ്  നടത്തിയ അന്ന ഹസ്സാരെയേ ദൂരെ നിന്ന് കണ്ണ് നിറയെ കണ്ടു. ഒരു പിടി ചുവന്ന പൂക്കള്‍  ഈ ദുര്‍ബല കരം കൊണ്ട് എറിഞ്ഞു കൊടുത്തു എന്‍റെ മനസ്സ്  നിറഞ്ഞു. അവിടെ വന്നു പോവുന്ന ബഹുജനത്തെ  അനുഭവിച്ചു. ഇല്ല നന്മയുടെ വെളിച്ചം കെട്ടുപോയിട്ടില്ല.

തിരിച്ചു പോരാന്‍ നില്‍ക്കുമ്പോള്‍ അറിഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നു എന്ന്. ഞാന്‍ പഴയ  ഓര്‍മ്മകള്‍ ചികയാന്‍ തുടങ്ങി. പ്രകാശം പരത്തുന്ന നല്ല ഓര്‍മ്മകള്‍,

1947 ഏപ്രില്‍ 25 ,26 തിയതികളില്‍   ഒരു ചൂടുള്ള പകലിന്‍റെ അവസാനത്തില്‍  പാട്ന യില്‍ നടന്ന ജമാ അത്ത് സമ്മേളനത്തില്‍ ഒരു ശ്രോതാവായി എത്തിയത്.  അവരുടെ പ്രസംഗങ്ങള്‍ കേട്ടത്, പിറ്റേന്ന് പത്രത്തില്‍ ഞാന്‍ തന്നെ കൊടുത്ത പ്രസ്താവന. എല്ലാം ഇന്നലെ നടന്നതുപോലെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. 
       
''അത് സാധുക്കളുടെ സമ്മേളനമായിരുന്നു, ഭിക്ഷയെടുക്കുന്ന സാധുക്കളല്ല,നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ച നീചത്വം തുടച്ചു നീക്കുകയും ചെയ്യുന്ന സാധുക്കള്‍. അവരുടെ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ എനിക്ക് തെല്ലും ഖേദമില്ല, അവര്‍ എന്നെ ക്ഷണിച്ചാല്‍ കാല്‍ നടയായിട്ടെങ്കിലും ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കും.തീര്‍ച്ച. ''

അവര്‍ മുന്‍കയ്യെടുത്തു ഒരു രാഷ്ട്രീയ പാര്‍ട്ടി, നന്നാവും നാടിന്നു ഉപകാരപ്പെടും, ജനത്തിന്‍റെ പക്ഷത്ത് നിന്ന് ഒരിടപെടല്‍ ആവശ്യമാണ്. അത് എന്‍റെ നാട് ആഗ്രഹിക്കുന്നുണ്ട്. എന്‍റെ നിറ സാന്നിധ്യം ഒരു നിഴല്‍ പോലെ നിങ്ങള്‍ക്ക് അവിടെ കാണാം.           
                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ