2011, ഏപ്രിൽ 6, ബുധനാഴ്‌ച

രാഷട്രീയത്തിലെ മുജാഹിടും മുജാഹിദിന്‍റെ രാഷ്‌ട്രീയവും







അധികാര രാഷ്‌ട്രീയവും രാഷ്‌ട്രീയ അധികാരവും

‌"അധികാരം അലങ്കാരമല്ല; ഉത്തരവാദിത്തമാണ്‌ എന്ന്‌ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍ അധികാരമോഹിയോ `അധികാരത്തില്‍ തൂങ്ങി'യോ ആവില്ല, തീര്‍ച്ച. കേരള രാഷ്‌ട്രീയത്തിലെ നിര്‍ണായകമായ ശക്തിയാണ്‌ ഇന്ന്‌ മുസ്‌ലിംകള്‍. മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടിയും രാഷ്‌ട്രീയക്കാരായ മുസ്‌ലിംകളുമുണ്ട്‌. `നാടോടുമ്പോള്‍ നടുവെ' എന്നത്‌ മുസ്‌ലിമിന്റെ മുദ്രാവാക്യമല്ല. വിശ്വാസത്തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള സ്വത്വത്തിന്റെ മാനങ്ങള്‍ കാക്കാന്‍ കഴിയാത്ത ഒരു മുസ്‌ലിം അധികാരത്തോടടുക്കരുത്‌. അവിഹിതമായ പങ്കുപറ്റലോ അധികാര ദുര്‍വിനിയോഗമോ സത്യവിശ്വാസിക്കു ഭൂഷണമല്ല. വിശ്വാസികളായ രാഷ്‌ട്രീയനേതാക്കളെ പൊതുവിലും മുസ്‌ലിംകളായ രാഷ്‌ട്രീയപ്രവര്‍ത്തകരെ പ്രത്യേകിച്ചും ഓര്‍മപ്പെടുത്തട്ടെ: അധികാരം അലങ്കാരമല്ല, ഉത്തരവാദിത്തമാണ്‌. ഉത്തരവാദിത്തം ചോദ്യംചെയ്യപ്പെടുന്നതാണ്‌; ഇഹത്തിലും പരത്തിലും.
പ്രവാചകന്റെ ശ്രദ്ധേയമായ ഒരു താക്കീത്‌ സത്യവിശ്വാസി ഏതു രംഗത്തു പ്രവര്‍ത്തിക്കുമ്പോഴും തന്റെ മനോമുകുരത്തില്‍ തെളിഞ്ഞിരിക്കണം. ``നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരാണ്‌. നിങ്ങളുടെ ഉത്തരവാദിത്തത്തിനു കീഴിലുള്ളവരെപ്പറ്റി നിങ്ങള്‍ ഓരോരുത്തരും ചോദ്യം ചെയ്യപ്പെടും."
ഇത് ശബാബ് വീക്ക്‌ലിയിലെ വിക്കിലീക്സ്  വെളിപ്പെടുത്തല്‍. 
 
അപ്പോള്‍ ഒരു കാര്യം ഉറപ്പായി, ഇത് ഒരു ഭൌതിക കാര്യമല്ല. നെല്ലിന്നു ഏതു വളം ചേര്‍ക്കണം, ഏതു റബ്ബര്‍ തൈ  ഉപയോഗിക്കണം എന്നത് പോലെയുള്ള ദുനിയാ കാര്യമല്ല. ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തം ആണ്. അപ്പോള്‍ അത് ഇസ്ലാമില്‍ നിന്ന് കിലോ മീറ്ററോളം അകലെയല്ല. അധികാരം മാത്രമല്ല അധികാരികളെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പും വോട്ടും ഈ ചോദ്യം ചെയ്യലിന്നു ഒരു പാട് കാതം അകലെയാവുമോ, അത് മാത്രം ചോദ്യം ചെയ്യലിന്റെ വരുതിയില്‍ പെടാതെ നോക്കാന്‍ ആര്‍ക്കു കഴിയും . "വിശ്വാസത്തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള സ്വത്വത്തിന്റെ മാനങ്ങള്‍ കാക്കാന്‍ കഴിയാത്ത ഒരു മുസ്‌ലിം അധികാരത്തോടടുക്കരുത്"  ചോദ്യം ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ അനുയായികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാമോ, അതിന്നു വേണ്ടി  ചര്‍ച്ചകള്‍ നടത്തി ഏറ്റവും ഉത്തമമെന്നു കരുതുന്ന ഒരു തീരുമാനം എടുക്കാമോ. അതോ ഇതൊക്കെ സ്വയം വഴി കണ്ടുപിടിച്ചു എത്തിച്ചേരേണ്ട വെറും കുട്ടിക്കളിയാണോ.

അങ്ങിനെയാണെങ്കില്‍ അവരില്‍ ഒരു വിഭാഗം  ഇപ്രാവശ്യം ഇടതു പക്ഷതിന്നും  മറ്റൊരു വിഭാഗം വലതു പക്ഷതിന്നും വോട്ടു ചെയ്‌താല്‍ അവരെ നമുക്ക് കുറ്റം പറയാമോ, നീണ്ട കാലമായി വലതിന്നു ചെയ്ത ഒരാള്‍ ഇപ്രാവശ്യം ഇടതിനു ചെയ്‌താല്‍  അല്ലെങ്ങില്‍ നേരെ മറിച്ചായാല്‍ അത് പാതകമാവുമോ ? ഇത്രയും ഗൌരവമുള്ള ഒരു വിഷയത്തില്‍ എന്തെ അനുയായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിത്യസ്ത നിലപാടുകള്‍ ഉണ്ടാവുന്നു 
രസൂലിന്റെ  കാലത്തും ഇങ്ങിനെ ചോദ്യം ചെയ്യപ്പെടുന്ന വിഷയത്തില്‍ ഓരോരുത്തരെയും അവനവന്‍റെ പാട്ടിന്നു വിട്ടു കൊടുത്തിരുന്നോ?
 
ഒരു കൂട്ടര്‍ ഇടതു പക്ഷതിന്നു മുന്‍‌തൂക്കം നല്‍കണമെന്ന് പറഞ്ഞാല്‍ അത് വല്ലാത്ത പാതകമായി മാറുന്നുവെങ്കില്‍ ആ പാതകം അങ്ങിനെ ചെയ്യുന്ന തങ്ങളുടെ അനുയായി കള്‍ക്കും ബാധകമല്ലേ ?

പണ്ടെന്നോ ചെയ്തും പറഞ്ഞും  പോയ ഒരു അബദ്ധം ഇങ്ങിനെ നിലനിര്‍ത്താന്‍ നാം നിരബന്ധിക്കപെടുകയല്ലേ. ആ വലിയ അമ്മിക്കടിയില്‍ കിടന്നു ഞെരുങ്ങുന്ന സ്വന്തം വാല്‍ എന്നെങ്കിലും നമുക്ക് തിരിച്ചു കിട്ടുമോ ? ചോദ്യം ചെയ്യുമ്പോള്‍ കാണിച്ചു കൊടുക്കാനെങ്കിലും.          



     
 

ധാരണയും ചര്‍ച്ചയും പിന്നെ ജമാ അതും

നമ്മുടെ പുന്നാരപ്പെട്ട നാലാം തൂണ്‍ പത്ര ചാനല്‍ മാധ്യമങ്ങള്‍ എങ്ങിനെ ആടിനെ പട്ടിയാക്കുമെന്നും   പട്ടിയെ പേപ്പട്ടിയാക്കുമെന്നും പിന്നീട് പേപ്പട്ടിയെ തല്ലികൊല്ലാമെന്നും തെളിയിച്ചു കൊണ്ടിരിക്കുന്നു.  ജമാ അത്ത് പിണറായി വിജയനുമായി ആലപുഴ റസ്റ്റ്‌ ഹൌസില്‍ വച്ച്  സംസാരിച്ചത് , അങ്ങിനെ 'പരമ രഹസ്യമാവുന്നു' ചിലപ്പോള്‍ അവതാരകര്‍ അവരുടെ തലയില്‍  'മുണ്ടും'  കൊണ്ടിടുന്നു , ഓര്‍ക്കുന്നില്ലേ പിണറായി തലയില്‍ മുണ്ടിട്ടത്  മുമ്പ് സമ്മേളനത്തില്‍ മഴ പെയ്തപ്പോഴായിരുന്നു, ആരിഫലി തലയില്‍ ടൌവല്‍ ഇടുന്നത് കണ്ടിട്ടുണ്ട്. ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ മുണ്ടിട്ടോ എന്നോ അറിയില്ല. എന്നാലും പത്രക്കാര്‍ അവരുടെ തലയില്‍ മുണ്ടിടുന്നു സൌജന്യമായി .

പ്രബുദ്ധ മെന്നു പറയുന്ന കേരളത്തില്‍ ചര്‍ച്ചയും സംസാരവും സംവാദവും എത്ര പെട്ടെന്നാണ്  'ധാരണയും' 'തി'രഞ്ഞെടുപ്പ്  സഹകരണവും' 'വോട്ടു കച്ചവടവു'മായി പരിണമിക്കുന്നത്.  രാഷ്ട്രീയക്കാര്‍ക്കും ചാനല്‍  അവതാരകര്‍ക്കുമായി ശബ്ദതാരാവലി ഗുണ്ടര്‍ട്ടിന്റെ കാലത്തേ ഉണ്ടെന്നാണ്  അറിവ്.   ഞങ്ങള്‍  ജമാ അത്ത് മായി ധാരണയില്ല  എന്ന് പറയുമ്പോള്‍ സംസാരിക്കുന്നത് മുഴുവന്‍ മുന്നണി  ധാരണകള്‍ ക്ക്  വേണ്ടി എന്ന് പുലമ്പി  കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുടെ   കാപട്യ ത്തിനു മുമ്പില്‍ നമുക്ക് കൈകൂപ്പി നില്‍ക്കാം.  

കേരളത്തില്‍ ജമാ അതിനെ പോലെ സംവാദ ക്ഷമത പുലര്‍ത്തുന്ന  ഏതു  വിഭാഗമുണ്ട്.  ജമാ അതിന്റെ വേദികളില്‍, പേജുകളില്‍ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍  അവസരം ലഭിക്കാത്ത എത്ര 'വിവരമുള്ള'വരും ഷാനവാസുമാരുമുണ്ട് .  ചന്ദ്ര പിള്ള യാണ് ആണത്തം കാണിച്ചത്‌, ചര്‍ച്ച ആരുമായും നടത്തും. ആര്‍ എസ് എസുമായും, ചര്‍ച്ചകള്‍ ധാരണകളല്ല     

അരമനകളില്‍, സഭാ ആസ്ഥാനങ്ങളില്‍, മന്ദിരങ്ങളില്‍ കേന്ദ്രങ്ങളില്‍ രാവും പകലും കയറി ഇറങ്ങി കാല്‍ മുട്ട് തേഞ്ഞ മതേതര കോമാളികള്‍ക്ക്  എന്തേ ഇപ്പോള്‍  ഒരു ചെന്നിക്കുത്ത്? താങ്കളോടെ മാത്രം സംസാരിക്കാന്‍  താല്പര്യമില്ല എന്ന് തുറന്നു പറഞ്ഞത് കൊണ്ടുള്ള കേറുവാണോ ? മതേതരം അരമനകളില്‍, സഭാ ആസ്ഥാനങ്ങളില്‍, മന്ദിരങ്ങളില്‍ കേന്ദ്രങ്ങളില്‍  മാത്രം വിളയുന്ന പൂ കൃഷിയാണോ?. അല്ല ഈ ആദര്‍ശം എന്നത് അഴിമതി നടക്കുന്ന ഫ്ലാറ്റിന്റെ മാത്രം പേരാണോ.       

വാലില്ലാതെ : മുന്‍ മന്ത്രി  മുസ്തഫക്ക്   ബാലമാസിക യിലെ   കഥാ പാത്രവുമായി സാമ്യത കൈവരുന്നത് ഇന്ന് മാത്രമല്ല.